ഓര്‍ക്കുന്നു ഞാനെന്റെ
ഓര്‍മ്മയാംപൂക്കാല -
ബാല്യത്തില്‍ നിറയുന്ന
ഓണ കാലം...
അത്തമുദിക്കുംമുമ്പെ-
ത്രയോമുമ്പെന്റെ
ചിത്തംനിറയുന്ന
ഓണ കാലം......
പൂക്കളില്‍ തുമ്പിയും
തുമ്പയില്‍ ഞങ്ങളും
തൊടിയിലായ്
തുള്ളിക്കളിച്ച കാലം...
ഇല്ലായ്മകൊണ്ടച്ഛ്ന്‍
ഉള്ളം തിളയ്ക്കുമ്പോള്‍
ഉണ്മയാം പുഞ്ചിരി-
പ്പാലുകൊണ്ടേന്നമ്മ
പാത്രം നിറയ്ക്കുന്ന
ഓണ കാലം.......
പച്ചമുളകും പഴംകഞ്ഞിയും
പിച്ച വച്ചപ്പോഴേ കുടിച്ചകാലം...
കൊച്ചനുജന്റെ കണ്ണീരകറ്റാന്‍
കുട്ടിക്കുരങ്ങായി കളിച്ചകാലം....
പിന്നിലായ് പിഞ്ചി-
ത്തുളഞ്ഞ ട്രവ്സര്‍
ലഞ്ജയായിപ്പൊത്തി-
പ്പിടിച്ച കാലം.........
പട്ടിണികൊണ്ട്ന്ധകാരം -
പെരുക്കുന്ന
പൊട്ടക്കലത്തില്‍
സൂര്യനുദിക്കുംകാലം....
ഇഷ്ടവിഭവങ്ങളെത്ര-
നിരന്നാലും,
വിലയേറും വീര്യങ്ങളൊക്കെ
നുകര്‍ന്നാലും,
ചാനലില്‍ ൈപങ്കിളി
പാറിപറന്നാലും,
ഒക്കില്ലല്ലൊരിക്കലും
ഒന്നിച്ചു ചേരാത്ത
മനസ്സുകള്‍ ഘോഷിക്കും
ഓണ കാലം........
ഓണമാണിന്നെന്ന്
ആരോപറയുമ്പോള്‍
ഓര്‍ക്കുന്നു ഞാനെന്റെ
ഓട്ടക്കലത്തിലെ
ഓണ കാലം...........
Good one...........
മറുപടിഇല്ലാതാക്കൂഓണം സമൃദ്ധിയുടേതെന്ന പോലെ പട്ടിണിയുടെതുമാണ്.
മറുപടിഇല്ലാതാക്കൂഓർമ്മകളിലെ ഓണം എന്ന് ചുള്ളിക്കാടിന്റെ ഒരു കവിത ഉണ്ട്.
ജന്മനാട്ടിൽ വണ്ടിയിറങ്ങുമ്പോൾ പുണ്ണുഥോറും കൊള്ളി വച്ച പോലെ ഓർമ്മകൾ ഇരമ്മ്പി വരുന്ന ഓണം.
abhinandanangal
മറുപടിഇല്ലാതാക്കൂ