2010, ഓഗസ്റ്റ് 12, വ്യാഴാഴ്‌ച

ഓട്ടക്കലത്തിലെ ഓണം

ര്‍ക്കുന്നു ഞാനെന്റെ
ഓര്‍മ്മയാംപൂക്കാല -
ബാല്യത്തില്‍ നിറയുന്ന
ഓണ കാലം...

അത്തമുദിക്കുംമുമ്പെ-
ത്രയോമുമ്പെന്റെ
ചിത്തംനിറയുന്ന
ഓണ കാലം......

പൂക്കളില്‍ തുമ്പിയും
തുമ്പയില്‍ ഞങ്ങളും
തൊടിയിലായ്‌
തുള്ളിക്കളിച്ച കാലം...

ഇല്ലായ്മകൊണ്ടച്ഛ്ന്‍
ഉള്ളം തിളയ്ക്കുമ്പോള്‍
ഉണ്മയാം പുഞ്ചിരി-
പ്പാലുകൊണ്ടേന്നമ്മ
പാത്രം നിറയ്ക്കുന്ന
ഓണ കാലം.......

പച്ചമുളകും പഴംകഞ്ഞിയും
പിച്ച വച്ചപ്പോഴേ കുടിച്ചകാലം...
കൊച്ചനുജന്റെ കണ്ണീരകറ്റാന്‍
കുട്ടിക്കുരങ്ങായി കളിച്ചകാലം....

പിന്നിലായ്‌ പിഞ്ചി-
ത്തുളഞ്ഞ ട്രവ്സര്‍
ലഞ്ജയായിപ്പൊത്തി-
പ്പിടിച്ച കാലം.........

പട്ടിണികൊണ്ട്ന്ധകാരം -
പെരുക്കുന്ന
പൊട്ടക്കലത്തില്‍
സൂര്യനുദിക്കുംകാലം....

ഇഷ്ടവിഭവങ്ങളെത്ര-
നിരന്നാലും,
വിലയേറും വീര്യങ്ങളൊക്കെ
നുകര്‍ന്നാലും,
ചാനലില്‍ ൈപങ്കിളി
പാറിപറന്നാലും,
ഒക്കില്ലല്ലൊരിക്കലും
ഒന്നിച്ചു ചേരാത്ത
മനസ്സുകള്‍ ഘോഷിക്കും
ഓണ കാലം........

ഓണമാണിന്നെന്ന്
ആരോപറയുമ്പോള്‍
ഓര്‍ക്കുന്നു ഞാനെന്റെ
ഓട്ടക്കലത്തിലെ
ഓണ കാലം...........





3 അഭിപ്രായങ്ങൾ:

  1. ഓണം സമൃദ്ധിയുടേതെന്ന പോലെ പട്ടിണിയുടെതുമാണ്.
    ഓർമ്മകളിലെ ഓണം എന്ന് ചുള്ളിക്കാടിന്റെ ഒരു കവിത ഉണ്ട്.
    ജന്മനാട്ടിൽ വണ്ടിയിറങ്ങുമ്പോൾ പുണ്ണുഥോറും കൊള്ളി വച്ച പോലെ ഓർമ്മകൾ ഇരമ്മ്പി വരുന്ന ഓണം.

    മറുപടിഇല്ലാതാക്കൂ